
സമസ്ത കേരള സുന്നീ യുവജന സംഘം (എസ് വൈ എസ്) സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരിക്കെതിരായ ഫേസ്ബുക്ക് കൊലവിളിയുമായി ബന്ധപ്പെട്ട് കണ്ണൂർ സ്വദേശിയായ സമീര്‍ ഒ. വി.ക്ക് എതിരെ ചക്കരക്കല്‍ പൊലീസ് കേസെടുത്തു. മാമ്പ പാളയം സ്‌കൂളിന്റെ സമീപത്തുള്ള ഹൗസില്‍ കുഞ്ഞാലിയുടെ മകനായ ഇയാൾ, ‘സമീര്‍ ഒ വി പാളയം കണ്ണൂര്‍’ എന്ന അക്കൗണ്ടിലൂടെയാണ് വിവാദ പോസ്റ്റ് നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
എ.പി അബ്ദുൽ ഹക്കീം അസ്ഹരിയെ ഒറ്റയടിക്ക് കൊല്ലുന്നവന് പല്ലിയെ കൊന്ന കൂലി കിട്ടുമോ?” എന്നതായിരുന്നു ആംഘികത നിറഞ്ഞ സാമൂഹ്യ മാധ്യമ പോസ്റ്റ്. ക്രൈം ബ്രാഞ്ച് ഡി.ജി.പി ശ്രീ ആര്‍ വെങ്കിടേശിന് എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സിദ്ധീഖ് സഖാഫി നേമം നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായ സംഹിതയുടെ 192, 351(2) വകുപ്പ് പ്രകാരമാണ് ജാമ്യമില്ലാത്ത കേസുകൾ ചുമത്തിയത്. തുടർന്ന്, ആ വ്യക്തി തന്റെ അക്കൗണ്ടിൽ നിന്നും വിവാദ പോസ്റ്റുകൾ അടക്കം നിരവധി എഴുത്തുകൾ നീക്കം ചെയ്തതായും പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്

സൂക്ഷ്മമായ നിരൂപണങ്ങൾക്കും പൊതു ജീവിതത്തിൽ നിലനിൽക്കുന്ന നേതാക്കളുടെ ക്രിയാത്മക വിമർശനങ്ങൾക്കും എപ്പോഴും സ്വാഗതം നൽകിയിട്ടുള്ള സുന്നി പ്രസ്ഥാനം,സംഘടനയുടെ പ്രസിഡന്റിനെതിരേ നടന്ന ആക്ഷേപവും അപമാനപരവും വ്യാജപ്രചാരണങ്ങളിലും കർശനമായി പ്രതികരിച്ചു. സംഘടനയുടെ ശക്തമായ നയപരമായ നിലപാടുകൾക്കും വിദ്യാഭ്യാസ-സാമൂഹിക രംഗങ്ങളിലെ മുൻനിര ഇടപെടലുകൾക്കും നേതൃത്വം നൽകുന്ന ഡോ. മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരിയെ ലക്ഷ്യമാക്കി നടക്കുന്ന വ്യാജപ്രചാരണങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്
ജനങ്ങളുടെ വിശ്വാസത്തോടെ നയിക്കപ്പെടുന്ന സംഘടനാ സംവിധാനങ്ങളെയും അതിന്റെ നേതാക്കളെയുമാണ് ചിലർ സോഷ്യൽ മീഡിയയിലെ ട്രോൾ, വ്യാജ അക്കൗണ്ടുകൾ എന്നിവ ഉപയോഗിച്ച് കരിവാരിത്തേക്കാൻ ശ്രമിക്കുന്നത്. എന്നാൽ ഇത്തരം ഹീനമായ ശ്രമങ്ങൾ നിയമപരമായ പാതയിലൂടെയും പൊതുവായ ജനവിധിയിലൂടെയും ശക്തമായി നേരിടുമെന്ന് സംഘടനാ പ്രതിനിധികൾ അറിയിച്ചു.
മതസൗഹാർദവും സമവായമതനിലപാടുകളും സംരക്ഷിക്കപ്പെടേണ്ട ഇക്കാലത്ത്, സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ച് വിദ്വേഷം ഉരുട്ടുന്നവർക്കെതിരെ നിയമം ശക്തമായി ഇടപെടേണ്ടതുണ്ടെന്നും, ഈ കേസുകൾ മാതൃകയാകണമെന്ന് വോയിസ് ഓഫ് മഞ്ചേശ്വരം.

(വോയിസ് ഓഫ് മഞ്ചേശ്വരം – മനുഷ്യവികാസത്തിന്റെയും സത്യമതിലായ മാധ്യമപ്രവർത്തനത്തിന്റെയും ശബ്ദം)