
നിലമ്പൂരിൽ ശ്രീ വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസംഗം വിവാദം സൃഷ്ടിച്ച പശ്ചാത്തലത്തിൽ, സാമുദായിക ധ്രുവീകരണത്തിന് കാരണമാകാനിടയുള്ള ആശങ്ക നേരിട്ട് പങ്കുവെക്കുന്നതിനായി നാഷണൽ ലീഗ് സംസ്ഥാന പ്രസിഡന്റ് പ്രൊഫസർ എ.പി. അബ്ദുൽ വഹാബിന്റെ നേതൃത്വത്തിൽ നേതാക്കൾ അദ്ദേഹത്തെ സന്ദർശിച്ചു.
ആലപ്പുഴയിലെ കണിച്ചുകുളങ്ങരയിൽ, ശ്രീ വെള്ളാപ്പള്ളിയുടെ വസതിയിൽ നടന്ന ചർച്ചയിൽ അദ്ദേഹം പറഞ്ഞത്: “മുസ്ലിം സമൂഹം എന്റെ സഹോദരങ്ങളാണ്, എന്നും ചേർന്ന് പിടിച്ചിട്ടുള്ളതും ഇപ്പോഴും അതുപോലെ തന്നെയാണ്. ഞാൻ വിമർശിച്ചത് മുസ്ലിം ലീഗ് നേതാക്കളെക്കുറിച്ചാണ്, അതിന് വർഗീയ നിറം കൊടുക്കരുത്” എന്നായിരുന്നു.
നാഷണൽ ലീഗ് നേതാക്കൾ ചർച്ചയ്ക്ക് ശേഷം പറഞ്ഞു: “കേരളത്തിലെ സാമൂഹിക നവോത്ഥാനത്തിൽ പിന്നാക്ക വിഭാഗങ്ങൾ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. മുസ്ലിം, ഈഴവ, ക്രിസ്ത്യാനി വിഭാഗങ്ങൾ ചേർന്ന് നയിച്ച ഐതിഹാസിക നിവർത്തന പ്രക്ഷോഭം അതിന് ഉദ്ദാഹരണമാണ്. ഇന്ന് വർഗീയതയുടെ മാരക പ്രതിസന്ധിയിലേക്കാണ് രാജ്യം നീങ്ങുന്നത്. പിന്നാക്ക വിഭാഗങ്ങളുടെ ഐക്യം അത്യന്താപേക്ഷിതമാണ്.”
സംവാദത്തിൽ പങ്കെടുത്തവർ: നാഷണൽ ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് എച്ച്. മുഹമ്മദലി, ഓർഗനൈസിംഗ് സെക്രട്ടറി എൻ.കെ. അബ്ദുൽ അസീസ്, സെക്രട്ടേറിയറ്റ് അംഗങ്ങളായ സയ്യിദ് ഷബീൽ ഐദ്രൂസി തങ്ങൾ, ഷാജഹാൻ ആലപ്പുഴ എന്നിവരും നേതൃത്വം വഹിച്ചു.
– Voice of Manjeshwaram
—