
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ദേശീയ കമ്മിറ്റിയിലേക്ക് ജയന്തി രാജനും ഫാത്തിമ മുസഫറും തിരഞ്ഞെടുക്കപ്പെട്ടു. സ്ത്രീ-പിന്നോക്ക വിഭാഗ ഉന്നമനത്തിന് ഊന്നൽ നൽകുന്ന ഈ തീരുമാനം പാർട്ടിയുടെ സ്ത്രീ-ദളിത് മുന്നേറ്റങ്ങൾക്ക് കരുത്ത് പകരും.
സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കി നേതൃപങ്ക് വഹിക്കാൻ അവസരമൊരുക്കുക എന്നത് പാർട്ടി നയമാണ്. ജയന്തി രാജൻ, പിന്നോക്ക വിഭാഗത്തിൽ നിന്നുള്ള കർമശേഷിയുള്ള നേതാവും, പാർലമെന്ററി രംഗത്ത് തിളങ്ങിയ പ്രഭാഷകയുമാണ്. ഫാത്തിമ മുസഫർ, നേതൃശേഷിയും കർമപാരമ്പര്യവുമുള്ള, ന്യൂനപക്ഷ രാഷ്ട്രീയത്തിലെ ശ്രദ്ധേയ വനിതാ മുഖമാണ്.
പാർട്ടിയുടെ പുതിയ അജണ്ടകളിൽ സൃഷ്ടിപരമായ പങ്കാളിത്തം വഹിക്കാൻ ഇരുവർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.