
—
Voice of Manjeshwaram ന്യൂസ് റിപ്പോർട്ട്
മഞ്ചേശ്വരം | ഏപ്രിൽ 22, 2025
പ്രധാനമന്ത്രി നരേന്ദ്ര മോദി ജിദ്ദയിൽ; ഇന്ത്യ-സൗദി ബന്ധം ശക്തമാക്കുമെന്ന് പ്രതീക്ഷ
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി സൗദി അറേബ്യയിലെ ജിദ്ദയിൽ എത്തി. ഇന്ത്യ-സൗദി അറേബ്യ സൗഹൃദം കൂടുതൽ ബലപ്പെടുത്താൻ ഈ സന്ദർശനം വഴിയൊരുക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
. ഈ സന്ദർശനം ഇന്ത്യയും സൗദിയും തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുത്തും. ഇന്നും നാളെയും നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു,” മോദി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ ക്ഷണപ്രകാരമാണ് സന്ദർശനം. ഇന്ത്യ-സൗദി സ്ട്രാറ്റജിക് പാർട്ണർഷിപ് കൗൺസിലിന്റെ യോഗത്തിൽ, പ്രതിരോധം, വ്യാപാരം, ഊർജം, നിക്ഷേപം തുടങ്ങിയ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ച് ഇരുരാജ്യങ്ങളും ചർച്ച നടത്തും. ഹജ്ജ് ക്വോട്ട, ബൈലാറ്ററൽ ഇൻവെസ്റ്റ്മെന്റ് ട്രീറ്റി, ഇന്ത്യ-ജിസിസി സ്വതന്ത്ര വ്യാപാര കരാർ എന്നിവയും ചർച്ചയിലുണ്ടാകും.
ജിദ്ദയിൽ മോദിയെ 21 ആചാര വെടികളോടെയും സല്യൂട്ടോടെയും സൗദി എയർ ഫോഴ്സിന്റെ എഫ്-15 യുദ്ധവിമാനങ്ങളുടെയും അകമ്പടിയോടെയാണ് സ്വീകരിച്ചത്. ഇത് ഇരു രാജ്യങ്ങൾക്കുമിടയിലെ പ്രതിരോധ സഹകരണത്തിന്റെ ആഴം കാണിക്കുന്നു.
“സൗദി അറേബ്യ ഇന്ത്യയുടെ ഏറ്റവും വിലപ്പെട്ട പങ്കാളികളിൽ ഒന്നാണ്. സമുദ്ര അയൽക്കാരനായി, വിശ്വസ്ത സുഹൃത്തായി, തന്ത്രപരമായ സഖ്യകക്ഷിയായും സൗദിയെ ഇന്ത്യ കാണുന്നു,”.
ജിദ്ദയിലെ ഇന്ത്യൻ പ്രവാസി സമൂഹം പ്രധാനമന്ത്രിയുടെ സന്ദർശനത്തെ ആവേശത്തോടെയാണ് സ്വീകരിച്ചത്. “പ്രധാനമന്ത്രിയുടെ വരവ് ഞങ്ങൾക്ക് അഭിമാന മുഹൂർത്തമാണ്,” . ‘സാരേ ജഹാൻ സേ അച്ഛാ’ ആലപിച്ച് പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യാനുള്ള ഒരുക്കങ്ങളിലാണെന്ന് പ്രവാസികൾ അറിയിച്ചു.
1982-ൽ ഇന്ദിരാ ഗാന്ധിയുടെ സന്ദർശത്തിന് ശേഷം, 40 വർഷങ്ങൾക്ക് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ജിദ്ദ സന്ദർശിക്കുന്ന ആദ്യ അവസരമാണിത്. ഈ സന്ദർശനം ഇന്ത്യ-സൗദി ബന്ധത്തിൽ പുതിയ അധ്യായം തുറക്കുമെന്നും, മേഖലയിൽ സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.
Voice of Manjeshwaram ബ്ലോക്ക് നിങ്ങളുടെ നാടിന്റെ ശബ്ദം, നിങ്ങളുടെ വാർത്തകൾ!
—