Voice of Manjeswar

Voice of Manjeswara

മുട്ടം ഗേറ്റ് കിണർ അപകടഭീഷണിയായി തുടരുന്നു; ULCCയുടെ അനാസ്ഥക്കെതിരെ ജനരോഷം പുകയുന്നു
“അതിനുമുമ്പ് ആളുകൾ മരിക്കണോ?” — അടിയന്തിരമായി കിണർ മൂടണം, ഗതാഗത തടസ്സം നീക്കണം എന്നുമുള്ള ആവശ്യം ശക്തം

അടുത്തിടെ വാഹനാപകടത്തിൽ മരിച്ച അബൂബക്കർ ഹാജിയുടെ മരണത്തിനും ഇവരുടെ ഭാഗത്തുള്ള സുരക്ഷാ വീഴ്ചയ്ക്കു ഇത് വ്യക്തമായ ബന്ധമെന്ന് നാട്ടുകാർ

മഞ്ചേശ്വരം: ഷിറിയ മുട്ടം എൻ.എച്ച്. റോഡിന് സമീപമുള്ള മുട്ടം ഗേറ്റ് റെയിൽവേ ക്രോസിനടുത്ത് വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്ന ഒരു പഴയ കിണർ വലിയ അപകട ഭീഷണിയായി തുടരുകയാണ്. പൊതുജന ഗതാഗതത്തിന് ഏറെ തടസ്സം സൃഷ്ടിക്കുന്ന ഈ കിണറിന്റെ വിഷയത്തിൽ ULCC അധികൃതർ കടുത്ത അനാസ്ഥ പുലർത്തുന്നതായി നാട്ടുകാർ ആരോപിക്കുന്നു.

ഇതേ ഭാഗത്ത് ദേശീയ പാതയിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തന്നെ, ഒളയം അന്തുഞ്ഞി ഹാജിയുടെ മകനായ അബൂബക്കർ ഹാജി (75) റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് ദാരുണമായി മരിച്ചിരുന്നു. നാട്ടുകാർ ഈ സംഭവത്തെ പ്രാദേശിക ജനവാസ മേഖലകളിൽ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടതിന്റെ പ്രകാശ്യമായ ഉദാഹരണമായി കാണുന്നു.

കിണർ മൂടണമെന്നാവശ്യപ്പെട്ട് മംഗൽപാടി പഞ്ചായത്ത് ഐക്യകണ്ഠേന പ്രമേയം പാസാക്കിയിരുന്നെങ്കിലും, ULCC ഇതുവരെ കാര്യക്ഷമമായ നടപടി സ്വീകരിച്ചിട്ടില്ല. ചില ഉദ്യോഗസ്ഥർ ഈ കിണർ റെയിൽവേയുടേതാണെന്ന വ്യാജ വാദം ഉന്നയിച്ച് പ്രശ്നം ഒഴിവാക്കാൻ ശ്രമിക്കുന്നതായും ആരോപണമുണ്ട്. എന്നാൽ റെയിൽവേ അതിന്റെ ഉത്തരവാദിത്തം നിഷേധിച്ചിട്ടുണ്ട്.

“ഈ കിണർ അപകടത്തിന് ക്ഷണിച്ച് വരുത്തുകയാണ്. . പബ്ലിക് ബസുകൾക്കും മറ്റു വാഹനങ്ങൾക്കും ഗതാഗത തടസ്സം നേരിടേണ്ടി വരുന്നുണ്ട്. ഇനി ഒരപകടം,സംഭവിക്കരുത് ” – നാട്ടുകാരുടെ ആകുല പ്രതികരണം ഇങ്ങനെത്തന്നെയാണ്.

അബൂബക്കർ ഹാജിയുടെ മരണത്തിനു പിന്നാലെ പോലും ഉണരാത്ത ULCCയ്ക്ക് ജനങ്ങളുടെ ജീവന് വിലയുണ്ടോ?” എന്നത് പ്രാദേശിക രാഷ്ട്രീയത്തിലും സാമൂഹിക പ്രവർത്തകരിലുമുള്ള പ്രധാന ചർച്ചയായിട്ടുണ്ട്. മുൻ പഞ്ചായത്ത് അംഗവും, ഷിറിയ ഗ്രാമ വികസന സമിതി വൈസ് ചെയർമാനുമായ ജലീൽ ഷിറിയ പരാതിയും ആവശ്യങ്ങളും ULCC കുമ്പള ഓഫീസിൽ മുൻകൂട്ടി സമർപ്പിച്ചിട്ടുണ്ടെങ്കിലും ഉത്തരവാദിത്തത്തിലേക്കുള്ള സമീപനം കാണുന്നില്ല എന്നാണ് ആരോപണം.

Voice of Manjeshwaram അധികൃതരോട് അടിയന്തരമായി ആവശ്യപ്പെടുന്നു:

> “മുട്ടം ഗേറ്റിലെ അപകട സാധ്യതയുള്ള കിണർ ഉടൻ മൂടുകയും, ഈ മേഖലയിൽ നിലവിലുണ്ടായ എല്ലാ സുരക്ഷാ വീഴ്ചകളും പരിഹരിക്കുകയും ചെയ്യുക. ജനങ്ങൾ ഭയത്തോടെ ജീവിക്കേണ്ട സാഹചര്യം ഇനി അനുവദിക്കാനാവില്ല.”

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!