
കാസർഗോഡ്: മംഗൽപാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ കൈക്കമ്പ കെ.ജി.എൻ. അപ്പാർട്ട്മെന്റിന്റെ മലിനജല ടാങ്കിൽ നിന്നും ദേശീയപാതയിലേക്ക് മാലിന്യം ഒഴുക്കിവിടുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവയ്ക്കുന്നതായി ആരോപണം. വർഷങ്ങളായി തുടരുന്ന ഈ പ്രശ്നത്തിന് പരിഹാരം കാണാൻ ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ ആക്ഷേപിക്കുന്നു
കാലവർഷം ശക്തമായതോടെ മലിനജലം ഒഴുകുന്നത് മൂലം സാംക്രമിക രോഗങ്ങൾ പടർന്നുപിടിക്കാനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്. നിരവധി തവണ പരാതികൾ ഉന്നയിച്ചിട്ടും അധികാരികളുടെ “നോക്കുകുത്തി” നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി എൻ.സി.പി. മഞ്ചേശ്വരം നിയോജകമണ്ഡലം കമ്മിറ്റി ബ്ലോക്ക് പ്രസിഡന്റ് മഹമൂദ് കൈക്കമ്പ.
നാട്ടുകാർ പറയുന്നത്, ദേശീയപാതയിലേക്ക് ഒഴുകുന്ന മലിനജലം യാത്രക്കാർക്കും വാഹനങ്ങൾക്കും അപകടം സൃഷ്ടിക്കുന്നതോടൊപ്പം, പരിസര പ്രദേശങ്ങളിൽ ദുർഗന്ധവും രോഗവ്യാപന ഭീഷണിയും ഉയർത്തുന്നുണ്ട്. “പഞ്ചായത്തും ആരോഗ്യ വകുപ്പും ഉറങ്ങുകയാണ്. ജനങ്ങളുടെ ജീവൻ വച്ച് കളിക്കാൻ ആർക്കും അവകാശമില്ല,” ഒരു നാട്ടുകാരൻ ആഞ്ഞടിച്ചു
ഈ വിഷയം വോയിസ് ഓഫ് മഞ്ചേശ്വരം ഉൾപ്പെടെയുള്ള പ്രാദേശിക മാധ്യമങ്ങൾ ശക്തമായി ഉയർത്തിക്കൊണ്ടുവരേണ്ടതുണ്ടെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു. മംഗൽപാടി ഗ്രാമപഞ്ചായത്തിന്റെ ഭാഗത്ത് നിന്നുള്ള അടിയന്തര നടപടികൾ ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുകയാണ്.
നടപടി വൈകിയാൽ സമരം കനക്കും: ജനകീയ പ്രക്ഷോഭത്തിന് ഒരുങ്ങി മഞ്ചേശ്വരം
മലിനജല പ്രശ്നം പരിഹരിക്കാൻ അധികാരികൾ എന്ത് നടപടി സ്വീകരിക്കുമെന്ന് കാത്തിരിക്കുകയാണ് മഞ്ചേശ്വരത്തെ ജനങ്ങൾ. പ്രശ്നം അവഗണിച്ചാൽ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുമെന്ന് മഹമൂദ് കൈക്കമ്പ വ്യക്തമാക്കി
വോയിസ് ഓഫ് മഞ്ചേശ്വരം
